Thursday, October 1, 2009

പ്രഥമ ഖത്തര്‍ ബ്ലോഗേഴ്സ് മീറ്റ് 2009 അഥവാ 'ഈറ്റില്ലാമീറ്റ്'


മീറ്റിന്റെ തലേദിവസം മുതല്‍ ഫോണ്‍ വിളികളുടെ തിരക്കായിരുന്നു ഖത്തറില്‍ ഞാന്‍ കണ്ടെത്തിയ പല ബ്ലോഗര്‍മാരേയും ബന്ധപ്പെടാന്‍ നമ്പര്‍ ഇല്ലാത്തതിനാല്‍ അവരെ കിട്ടാനുള്ള ഏക മാര്‍ഗ്ഗം അവരുടെ ബ്ലോഗുകളില്‍ ഒരു കമേന്റിടുക എന്നതു മാത്രമായിരുന്നു.അങ്ങിനെ കമേന്റിട്ട പതിനൊന്ന് പേരില്‍ ആറുപേര്‍ വിളിച്ചു.ഖത്തറിലാകെയുള്ള മലയാളി ബ്ലോഗേഴ്സ് എന്നുപറയാന്‍ മുപ്പത്തിയഞ്ച് പേര്‍ മാത്രമാണുള്ളത്.

പിന്നെ ഞാന്‍ ഫോണിലൂടെ നേരിട്ട് വിളിച്ച പതിമൂന്ന് പേര്‍, പിന്നെ രാമചന്ദ്രന്‍ വിളിച്ച മൂന്ന് പേര്‍, പിന്നെ ഞാനും രാമചന്ദ്രനും വിളിച്ചിട്ട് കിട്ടാത്തവരും നാട്ടിലുള്ളവരും വേറെ............

നേരം വെളുത്തതുമുതല്‍ ആകെ ഒരു ടെന്‍ഷനായിരുന്നു.വളരെ നല്ല
രാത്രി, വളരെ വൈകി, 11.30 നാണ് രാമേട്ടനെ വിളിച്ചത് എങ്കിലും ആരൊക്കെ വരും എന്നതായിരുന്നു ആ ടെന്‍ഷന്‍, പ്രഥമമീറ്റല്ലേ?

അങ്ങിനെയിരിക്കെ ഒരു മണിക്ക് നജീം വിളിക്കുന്നു

''ഞാനും ജുബിനും സൈലേഷും ഒരുമിച്ചു വരാനിരുന്നതാ, എനിക്ക് അത്യാവശ്യമായി ഓഫീസില്‍ ഒന്ന് പോകണം ഞാന്‍ അവിടെ എത്തിക്കോളാം,സഗീര്‍."

ഓകെ, എന്ന് പറഞ്ഞ് ഫോണ്‍ വെക്കേണ്ട താമസം ജുബിന്‍ വിളിക്കുന്നു.
ഞാന്‍ ജുബിനോട് നജീം പറഞ്ഞ കാര്യം പറഞ്ഞു.മോഹനവുമായിവരാന്‍ പറഞ്ഞ് സൈലേഷിന്റെ ഫോണ്‍ നമ്പര്‍ കൊടുത്തു.

സമയം 4.10, ഒരു മെസേജ്! മാധവികുട്ടിയാണ് മെസേജ് അയച്ചിരിക്കുന്നത്.ഇപ്രാവശ്യം പങ്കെടുക്കുവാന്‍ കഴിയില്ലെന്നും അടുത്ത പ്രാവശ്യം പങ്കെടുക്കാമെന്നുമായിരുന്നു ആ മെസേജ്.

സമയം 4.30, എന്റെ ഫോണിലേക്ക് ഒരു കോള്‍ മറുഭാഗത്ത് രാമചന്ദ്രനാണ്.
''ഹലോ സഗിറേ ഇറങ്ങിയോ''
''ഇല്ല, രാമേട്ടന്‍ എത്തിയോ''
''ഇല്ല, ഞാന്‍ അഞ്ച്, പത്ത് മിനിറ്റിനകം എത്തും''
''ഞാനും ഒരു പത്ത്, പതിനെഞ്ച് മിനിറ്റിനകം അവിടെ എത്താം''
''സുനില്‍ എന്നെ വിളിച്ചിരുന്നു, അവിടെ എത്തിയെന്നും പറഞ്ഞു''
''ഓകെ, എന്നാല്‍ അവിടെവെച്ച് കാണാം''



രാമചന്ദ്രന്‍

4.45 ന്‌ ബിദാപാര്‍ക്കില്‍ ഞാനും ജെസിയും തബൂസും (എന്റെ ഫാമിലിയാണ്!) ലാന്റ് ചെയ്തു അവിടെ ആരെയും കണ്ടില്ല
ഫോണെടുത്തു രാമേട്ടനെ വിളിച്ചു
''ഹലോ രാമേട്ടാ എത്തിയോ''
''എത്തി, ഞങ്ങള്‍ ഇവിടെ കുട്ടികള്‍ സ്ലയിടിംഗ് ചെയ്യുന്ന ഭാഗത്താണ്''
''അത് എവിടെയാണ്''
ഇവിടെ ഒരു ഓലമേഞ്ഞ കടയുണ്ട്''
''പള്ളിയുടെ അടുത്താണോ''
''ങാ,എനിക്ക് പള്ളികാണാം''
''ഞാന്‍ അവിടെയുണ്ട്''
''ഞാന്‍ നിങ്ങളെ കണ്ടു,ഇങ്ങോട്ട് നേരെ നോക്കു എന്നെ കാണാം''
''ഓകെ ഞാന്‍ കണ്ടു, ഞാന്‍ അങ്ങോട്ട്
വരാം''



സഗീര്‍

ആദ്യം എന്നെ വരവേറ്റത് ഒരു ബുള്‍ഗാന്‍ താടിയൊക്കെ വെച്ച് ഒരു ബുജി സ്റ്റൈയിലിലൊരാള്‍!ആള്‍ സ്വയം പരിചയപ്പെടുത്തി ''ഞാന്‍ സുനില്‍...........ശാരദനിലാവ്''
പിന്നെ രാമേട്ടനും കുടുംബവും ആയിരുന്നു എന്റെ അടുത്ത ഊഴം.



സുനില്‍

ആ ചടങ്ങ് അവസാനിക്കാന്‍ ഇടം നല്‍കാതെ എന്റെ ഫോണ്‍ ശബ്ദിച്ചു
മറുഭാഗത്ത് സൈലേഷ് ആണ്.കോളിന്റെ ഉദ്ദേശ്യം വഴി ചോദിച്ചു ഉറപ്പു വരുത്തലായിരുന്നു.

കോള്‍ കട്ട് ചെയ്യേണ്ടതാമസം, ഉടനെ വീണ്ടും ഫോണ്‍ ശബ്ദിക്കുന്നു.
മറുഭാഗത്ത് മുരളിയാണ്''ഞാന്‍ വരുന്ന വഴിയിലാണ് ഒരു പത്ത് പതിനെഞ്ച് മിനിറ്റിനകം അവിടെയെത്താം.

ഫോണ്‍ കട്ടുചെയ്ത് മീറ്റിനു ക്ഷണിച്ചവരെ പറ്റി പറഞ്ഞ് തുടങ്ങുമ്പോഴേക്കും
രാമേട്ടന്റെ ഫോണ്‍ ശബ്ദിച്ചു മറുഭാഗത്ത് ശ്രദ്ധേയന്‍.ആള്‍ പാര്‍ക്കിലെത്തിയെന്നും ശരിയായ സ്ഥലം എവിടെയെന്ന് മനസിലാക്കുക എന്നതായിരുന്നു ആ കോളിന്റെയും ഉദ്ദേശ്യം.


രാമേട്ടന്‍ ആരെയൊക്കെവിളിച്ചു എന്നു ചോദിച്ചതിനു മറുപടിയായി ഞാന്‍ പറഞ്ഞു ''പത്തിരുപതുപേരെ വിളിച്ചിട്ടുണ്ട് ആരൊക്കെവരും എന്ന് നിശ്ചയമില്ല''

അപ്പോഴേക്കും മോഹനത്തിന്റെ കോള്‍ വീണ്ടും വന്നു ''ഞങ്ങള്‍ പാര്‍ക്കിലെത്തി എന്നറിയിച്ചുകൊണ്ടുള്ള കോള്‍ ആയിരുന്നു അത്.

കുറച്ചു കഴിഞ്ഞില്ല അപ്പോഴേക്കും ജുബിന്‍ വിളിക്കുന്നു.മോഹനത്തിനു വീണ്ടും സ്ഥലത്തെകുറിച്ച് പ്രശ്നം!

സ്ഥലമൊരിക്കല്‍കൂടി പറഞ്ഞ് ഫോണ്‍ വെച്ചു.

അപ്പോഴേക്കും മുരളിയും ഗുല്‍സാറും എത്തി.പരിചയപ്പെട്ടു ഗുല്‍സാര്‍ ഉടന്‍ പള്ളിയിലോട്ട് പോയി.



മുരളി



ഗുല്‍‌സാര്‍

എന്നിട്ടും ജുബിനെ കാണാതായപ്പോള്‍ ഞാന്‍ അങ്ങോട്ട് വിളിച്ചു കാര്യം തിരക്കി
ജുബിന്‍''പാര്‍ക്കില്‍ കൊടികള്‍ വെച്ചിരിക്കുന്നതിനടുത്തുണ്ട് ഞങ്ങള്‍''
'സമാധാനമായി'
ഞാന്‍''അതിനടുത്ത് കുട്ടികള്‍ സ്ലയിടിംഗ് ചെയ്യുന്ന ഭാഗത്തിനടുത്തുണ്ട് ഞങ്ങള്‍''

പിന്നീട് ഞാന്‍ കിരണിനെ വിളിച്ചു.അപ്പോള്‍ കിരണ്‍ ചോദിക്കുന്നു''ഇന്നാണോ കൂടുന്നത്, ഞാന്‍ കരുതി മാറ്റിവെച്ചിരിക്കുമെന്ന്''
ഞാന്‍''അതെങ്ങിനെയാ അങ്ങിനെ വല്ലതുമുണ്ടെങ്കില്‍ ഞാന്‍ അറിയിക്കില്ലേ''
കിരണ്‍''ഞാന്‍ പ്ലാന്‍ ചെയ്തില്ല,ഓകെ ഞാന്‍ തനിയെ വരാം ഫാമിലിയുമായി പിന്നീടാവാം,ദ ഒരു പത്തിരുപത് മിനിറ്റ്''
ഞാന്‍''ഓകെ''

അപ്പോഴേക്കും ഷെഫീക്ക് (ശ്രദ്ധേയന്‍) എത്തി.ആളെകുറിച്ച് രാമേട്ടന്‍ ഒരു ബ്രീഫ് തന്നിരുന്നു അതിനാല്‍ പരിചയപ്പെടല്‍ എളുപ്പമായി.



ശ്രദ്ധേയന്‍

അപ്പോഴേക്കും സൈലേഷും (മോഹനം) ജുബിനുമെത്തി.



മോഹനം



ജുബിന്‍

വിണ്ടും ഫോണ്‍ മറുഭാഗത്ത് ഹാരിസ്''സഗീര്‍ എവിടെയാണ്''
ഞാന്‍''അല്‍ ബിദാ ഇന്ററ്റ്ചെയ്ഞ്ച് എന്നെഴുതിയീട്ടുള്ള റൌണ്ട് എബോര്‍ട്ടിനു സമീപം പാര്‍ക്കിലുള്ള പള്ളിയുടെ അടുത്തുണ്ട് ഞങ്ങള്‍''
ഹാരിസ്''ഓകെ ഞാന്‍ ഇപ്പുറത്താണുള്ളത് വണ്ടി പാര്‍ക്ക് ചെയ്തിട്ടങ്ങോട്ട് വരാം''

സമയം 5.35, പള്ളിയില്‍ മഗ്രിബ് ബാങ്ക് വിളിക്കുന്നു.

കുറച്ചു കഴിഞ്ഞ് ഹാരിസുമെത്തി.അപ്പോഴേക്കും പള്ളിയില്‍ ഇഖാമത്ത് കൊടുത്തു.



ഹാരിസ്

പരിചയപ്പെട്ടുവെങ്കിലും വിശദമായി പരിചയപ്പെടല്‍ നമസ്ക്കാരത്തിനുശേഷമാകാം എന്ന് പറഞ്ഞ്, ഹാരിസ്സ് പള്ളിയിലേക്ക് നടന്നു പിറകെ ഷെഫീക്കും ഞാനും പള്ളിയിലേക്ക് നീങ്ങി.

സമയം 5.45, പള്ളി കഴിഞ്ഞ് മോബ് ഓണ്‍ചെയ്യലും കിരണ്‍ വിളിച്ചു''സഗീര്‍, എവിടെയാണ്''

ഞാന്‍''കഴിഞ്ഞവര്‍ഷത്തെ 'ദോഹാകൂട്ട'ത്തിന്റെ ഇഫ്ത്താര്‍ നടത്തിയ അതേ സ്ഥലം തന്നെ''
കിരണ്‍'' ഓകെ, ഞാന്‍ ഇതാ എത്തി''

കിരണ്‍ കൂടിയെത്തിയപ്പോഴേക്കും അംഗസംഖ്യ ഒമ്പതിലെത്തി''



കിരണ്‍

ഇതിനിടയ്ക്ക് ഞാന്‍ നാദിറിനെ വിളിച്ചു''ഹലോ എവിടെയാണ്''
നാദിര്‍''നിങ്ങള്‍ തുടങ്ങിക്കോളൂ, ഞാന്‍ അവിടെയെത്താം,ഞാന്‍ കുറച്ചു ദൂരെയാണ്''
ഞാന്‍''ഡി ഐ ഡി (ഡാഫോഡില്‍സ് ഇന്‍ ഡിസെര്‍ട്ട് ഒരു ഓണ്‍ലൈന്‍ കൂട്ടായ്മയാണ്‌) മീറ്റാണെങ്കില്‍ നേരെത്തെയെത്തുമല്ലോ''
മറുപടി ഒരു ചിരിയായിരുന്നു.

നജീമിനെ വിളിയ്ക്കാന്‍ ശ്രമിച്ചപ്പോഴൊക്കെയും, ഫോണ്‍ സ്വിച്ചോഫായിരുന്നു (അപ്പോള്‍ മാത്രമാണ് എനിക്ക് ആ ഒരു മണിയ്ക്കുള്ള കോളിന്റെ യാഥാര്‍ത്ഥ്യം മനസ്സിലായത്)

ഫോണ്‍ വീണ്ടും ശബ്ദിക്കുന്നു.മറുഭാഗത്ത് അസ്‌ലമാണ്.ഉദ്ദേശ്യം സ്ഥലം മനസിലാക്കല്‍ തന്നെ!മറുപടി നല്‍കി ഫോണ്‍ വെച്ചു.

അപ്പോഴേക്കും അവിടെ ഒരു മലയാളി സെക്യൂരിറ്റി ഗാര്‍ഡ് എത്തി, മറ്റുള്ളവരോട് എന്തോ പറയുന്നു.കാര്യം തിരക്കിയപ്പോള്‍ ഈദിന്റെ ഒഴിവുദിനങ്ങളില്‍ ഫാമിലിയ്ക്ക് മാത്രമാണ് ഈ പാര്‍ക്ക് സംവരണം ചെയ്തിരിക്കുന്നത്, അതിന്നാല്‍ ഫാമിലിയില്ലാത്തവര്‍ ഒഴിഞ്ഞുപോകണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.അങ്ങിനെ ഞങ്ങള്‍ അവിടെനിന്നും കൂട്ടത്തോ മാര്‍ച്ച് ചെയ്തു കോര്‍ണീഷിലേക്ക്..........

അപ്പോള്‍ സുനില്‍ ഫോണിലൂടെ ആരോടോ വഴി പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു.

വീണ്ടും എന്റെ ഫോണ്‍ ശബ്ദിച്ചു, മറുഭാഗത്ത് സക്കീര്‍ ''അല്‍ഖോറില്‍ പെട്ടുപോയതിനാല്‍ വരാന്‍ പറ്റില്ല.നിങ്ങളുടെ തീരുമാനങ്ങള്‍ എന്തായാലും എനിക്ക് സമ്മതമാണ്''എന്നറിയിച്ചു.

സുനില്‍ ഫോണ്‍ വെച്ചിട്ട് അസ്‌ലമിനെ വിളിച്ചത് സഗീറണോ എന്ന് തിരക്കി.സുനിലിനയാളെ നേരെത്തെ അറിയാം,പക്ഷെ ബ്ലോഗര്‍ എന്ന നിലക്ക് ആദ്യമായാണ്‌.

സമയം 6.55,
അങ്ങിനെ ബിദാപാര്‍ക്കില്‍ വെച്ച് നടത്താന്‍ തീരുമാനിച്ച പ്രഥമ ദോഹാ ബ്ലോഗേഴ്സ് മീറ്റ് കോര്‍ണീഷിലേക്ക് പറിച്ചു നട്ടു.

അപ്പോഴേക്കും അസ്‌ലമും കൂട്ടൂകരായ സലാമും ഇസ്മായിലും എത്തി.പിന്നെ വൈകാതെ ചടങ്ങുകള്‍ ആരംഭിച്ചു.



അസ്‌ലം



സലീമും ഇസ്മായിലും

സമയം 7.10,
ആദ്യം ബ്ലോഗേഴ്സ് സ്വയം പരിചയപ്പെടുത്തല്‍ എന്ന ചടങ്ങ്
ആദ്യം അസ്‌ലമില്‍ തുടങ്ങി എന്നില്‍ അവസാനിച്ചു.
അതിനിടക്ക് മോള്‍ കരഞ്ഞതിനാല്‍ കുറച്ചു സമയം ഞാന്‍ ഈ ചടങ്ങില്‍ നിന്നും വിട്ടുനിന്നു.എന്റെയും രാമേട്ടന്റെയും ഫാമിലിയും ഒരുമിച്ച് അവിടെ അടുത്ത് തന്നെ ഇരിക്കുന്നുണ്ടായിരുന്നു.

സമയം 7.55
പൊതുചര്‍ച്ചയായിരുന്നു
കവി അയ്യപ്പന്‍,ബ്ലോഗിലേക്ക് വീണ്ടും
തിരിച്ചു വന്ന ബാലചന്ദ്രന്‍ ചുളിക്കാട്,കുറുമാന്‍,ബെര്‍ളി,വിശാലമനസ്ക്കന്‍,സാബു,മുള്ളൂര്‍ക്കാരന്‍,നസീര്‍ കടിക്കാട്,കാപ്പിലാന്‍,ദുബായ് കോക്കസ് അങ്ങിനെ തുടങ്ങി പലതിലും തട്ടിയും മുട്ടിയും നീങ്ങി. (ബ്ലോഗ് ലോകത്തെ താപ്പാനകള്‍ മുതല്‍ വെറും പരട്ടകളെപ്പറ്റിപ്പോലും വായിട്ടലച്ച് ആര്‍ക്കും ഒരു പ്രയോജനവുമില്ലാത്ത വിഴുപ്പലക്കലുകള്‍.)

സമയം 8.35
'ഈറ്റില്ലാമീറ്റ്' ആയ പ്രഥമ ഖത്തര്‍ ബ്ലോഗേഴ്സ് മീറ്റ് ബ്ലോഗര്‍മാരുടെ വയറിനെ ബഹുമാനിച്ച് പിരിച്ചുവിട്ടതായി തീരുമാനിച്ച്‌ എല്ലാവരും പിരിഞ്ഞു.

തുടര്‍വായനക്കായി:-

ദോഹ ബ്ലോഗ് മീറ്റ് @ ബൂലോകം ഓണ്‍ലൈന്‍

ദോഹാ ബ്ലോഗേഴ്സ് മീറ്റ്: ഒരു എപ്പിലോഗ്

ദോഹ ബ്ലോഗ് മീറ്റ് 2009

ദോഹയിലെ ‘ഈറ്റില്ലാമീറ്റി‘ന്റെ പടങ്ങള്‍

ദോഹ കടപ്പുറത്ത് ബ്ലോഗര്‍മാര്‍

3 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

മീറ്റിന്റെ തലേദിവസം മുതല്‍ ഫോണ്‍ വിളികളുടെ തിരക്കായിരുന്നു ഖത്തറില്‍ ഞാന്‍ കണ്ടെത്തിയ പല ബ്ലോഗര്‍മാരേയും ബന്ധപ്പെടാന്‍ നമ്പര്‍ ഇല്ലാത്തതിഞ്ഞാല്‍ അവരെ കിട്ടാനുള്ള ഏക മാര്‍ഗ്ഗം അവരുടെ ബ്ലോഗുകളില്‍ ഒരു കമേന്റിടുക എന്നതു മാത്രമായിരുന്നു.അങ്ങിനെ കമേന്റിട്ട പതിനെന്ന് പേരില്‍ ആറുപേര്‍ വിളിച്ചു.ഖത്തറിലാകെയുള്ള മലയാളി ബ്ലോഗെഴ്സ് എന്നുപറയാന്‍ മുപ്പത്തിയഞ്ച് പേര്‍ മാത്രമാണ്‌ ഉള്ളത്.

★ Shine said...

എല്ലാവരെയും ഇവിടെ കണ്ടതിൽ സന്തോഷം... ആശംസകൾ.. അയലത്തുനിന്നും..സ്നേഹത്തോടെ..

Jubin Jacob Kochupurackan said...

ഏതായാലും ഇനിയൊരു ബ്ലോഗ് മീറ്റിനു വരുന്നതിനു മുന്‍പു ഞാന്‍ രണ്ടു വട്ടം ചിന്തിക്കും.... :)
പുതിയ പോസ്റ്റിട്ടിട്ടുണ്ട് ട്ടോ... വായിക്കണേ... കമന്റിടാന്‍ മറക്കല്ലേ....
ദാ ലിങ്ക്...
"പ്രതികാരം.... ഈഷ്ഷ്വരനുള്ളതാ.... ഈഷ്ഷ്വരനു മാത്രം...." -കഠാരി ഗോവിന്ദന്‍.